റിയാദ്. സ്വദേശികളുടേയും വിദേശികളുടേയും തൊഴില്‍പങ്കാളിത്തം വര്‍ധിച്ചതോടെ സൗദി അറേബ്യയിലെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കു പ്രകാരം 2025 ആദ്യ പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 2.8 ശതമാനം മാത്രമാണ്.